Saturday, June 8, 2013

11:52 PM
18


'നീ ആ കുളത്തിൽ പോയി ഒന്ന് മുങ്ങി കുളിച്ചു വാടാ' കിടക്ക വിരി മാറ്റി ഇടുമ്പോൾ ഉമ്മ പറഞ്ഞു.
യാത്ര ക്ഷീണം തീർക്കാൻ തറവാടിനോട് ചേർന്നുള്ള കുളത്തിൽ ഒന്ന് മുങ്ങി കുളിക്കാം എന്ന് ഞാനും കരുതിയിരുന്നതാണ്.
തണുത്ത വെള്ളത്തിലേക്ക് ഊളിയിട്ടപ്പോൾ ഒരുപാടു ഓർമ്മകൾ മനസ്സിന്റെ അടിത്തട്ടിൽ നിന്നും ഇളകി വെള്ളത്തിൽ അലിഞ്ഞു ചേർന്നു.

നാടൻ വിഭവങ്ങൾ കൊണ്ടു നിറഞ്ഞ ഊണു മേശയിൽ ഇരുന്നു എന്തെങ്കിലും കഴിച്ചു എന്ന് വരുത്തി ഞാൻ എണീറ്റു.


കിളികളുടെ കളകളാരവങ്ങളും, തേരട്ടയുടെ കർണപടം തുളക്കുന്ന കിരുകിരു ശബ്ദവും ഓർമകളെ ഒരുപാട് ദൂരം പിന്നിലേക്ക് എന്നെ വലിച്ചിഴച്ചു, പുതിയ കാലത്തിന്റെ വഴികളെ പാടെ ഒഴിവാക്കി, നാടിന്റെ പഴയകാല വഴികളിൽ ഞാൻ എന്റെ ഓർമയിലൂടെ നടന്നു.




വെള്ളത്തിലേക്ക് വീഴുന്ന തൊട്ടിയുടെ ശബ്ദം ഓർമകളിൽ നിന്നും എന്നെ മുക്തനാക്കി.

ശബ്ദം കേട്ട ഭാഗത്തേക്ക്‌ ഞാൻ തിരിഞ്ഞു നോക്കിയ എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല ,  അതെ ..!!!  അതെ  .. !!! എന്റെ  ആയിശു... അത്  അവൾ തന്നെ ... !!!
പക്ഷെ...
അവളുടെ കണ്ണിലെ തിളക്കം എവിടെ ?  ചുവന്ന ചാമ്പക്ക ചുണ്ടുകൾ എവിടെ ? ഒന്നുമില്ല, എന്റെ ആയിശുന്റെ ഒരു അകന്ന രൂപം പോലുമില്ലാതെ.
കണ്ണിമ ചിമ്മാതെ ഞാൻ അവളെ തന്നെ നോക്കി നിന്നു.

എന്നെ കണ്ടപ്പോൾ ഷോക്കടിച്ച പോലെ തൊട്ടിയും പിടിച്ചു കുറച്ചു നേരം അവൾ അനങ്ങാതെ നിന്നു , പിന്നെ തിരിഞ്ഞു വീട്ടിനുള്ളിലേക്ക് ഓടി. തൊട്ടിയും കയറും വലിയ ശബ്ദത്തോടെ കിണറ്റിലേക്ക്  വീണു.



സ്കൂൾ വിട്ടു വന്നാൽ പിന്നെ വൈകുവോളം കൂട്ടുകാരുമൊത്ത് പലതരം കളികളിൽ ഏർപ്പെടും.

എല്ലാവരും ഒത്തു കൂടുന്നത് വീടിനോട് ചേർന്ന് ഉള്ള തോട്ടത്തിന്റെ അങ്ങേതലക്കൽ മുത്തശി മാവിന്റെ ചുവട്ടിൽ ആണ്.
ആയിശൂന്റെ നിഴൽ കണ്ടപ്പോൾ തന്നെ ഞാൻ അങ്ങോട്ടു ഓടി, കാത്തിരുന്ന പോലെ അവൾ എന്റെ അടുത്തേക്ക് വന്നു.

ആയിശൂന്റെ തുടുത്ത കവിളുകളിൽ മുത്തം വെക്കാൻ ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി.

'അയ്യേ.. മറ്റോരു കാണുട്ടാ'  നാണത്തോടെ അവൾ മുഖം വെട്ടിച്ചു.
അവർ കാണില്ല, ഞാൻ  പറഞ്ഞു.
കാണും, എന്നിട്ടവർ എന്നെ  കളിയാക്കും.
'എന്നാൽ അവർ കാണാതെ' ഞാൻ ആയിശൂന്റെ ഉത്തരത്തിനായി കാത്തു.
എങ്ങനെ അവർ കാണാതെ?  അവളുടെ മുഖത്ത്  ആകാംഷ.
അതിനു ഒരു സൂത്രമുണ്ട് , ഞാൻ ആയിശുവിന്റെ അടുത്തേക്ക് നീങ്ങി നിന്നു.
'എന്താ' ആയിശു ചെവി കൂർപ്പിച്ചു.
ഞാൻ അവളുടെ ചെവിയിൽ ഒരു സൂത്രം പറഞ്ഞു കൊടുത്തു.
ഹ ഹ ഹ..  ആയിശു പൊട്ടിച്ചിരിച്ചു.
ഇലയിൽ നിന്നും ഇറ്റിറ്റു വീഴാൻ നിൽക്കുന്ന മഴത്തുള്ളിയിൽ സൂര്യകിരണം പ്രതിഫലിക്കും പോലെ എന്റെ ആയിശൂന്റെ മുല്ലമൊട്ടു പോലുള്ള പല്ലുകൾക്ക് അറ്റം തിളങ്ങി.
വാലിട്ടെഴുതിയ കണ്ണുകളും, തിളങ്ങുന്ന അറ്റമുള്ള പല്ലുകളും, തുടുത്ത കവിളും, എല്ലാം എന്റെ ആയിശൂന്റെ മൊഞ്ചു കൂട്ടി.
'എല്ലാവരും വരൂ, നമുക്ക് കുഞ്ഞിചോറും കൂട്ടാനും കളിക്കാം'  ഞാൻ മറ്റു കൂട്ടുകാരെയെല്ലാം വിളിച്ചു മുത്തശി മാവിന്റെ ചുവട്ടിൽ ഒത്തുകൂടി.

ഞാൻ ഉപ്പ, ആയിശു ഉമ്മ, ആയിശൂനെ ഞാൻ ഇടം കണ്ണിട്ടു നോക്കി.
നാണം കൊണ്ടവൾ മുഖം പൊത്തി.
നിങ്ങളെല്ലാവരും മക്കൾ, എല്ലാവർക്കും പ്ലാവില പെറുക്കി കാശ് കൊടുത്തു.
'ഇനി നിങ്ങൾ ദുബായിലേക്ക് പൊയ്ക്കോ,'  എല്ലാവരെയും അങ്ങകലെ, എന്നെയും എന്റെ ആയിശൂനെയും പിന്നെ ഞങ്ങളെ വീടായ മുത്തശി മാവിനെയും കാണാത്ത അകലത്തിലേക്ക്  പറഞ്ഞയച്ചു.  കൂടെ ഒരു ഉപദേശവും.
ഇപ്പോൾ അടുത്ത് ഒന്നും വരരുത്, ദുബായിൽ നിന്നും കുറെ കാശ് സമ്പാദിച്ചു വേണം വരാൻ.

എല്ലാവരും പോയപ്പോൾ ഞാൻ ആയിശൂന്റെ തുടുത്ത കവിളത്ത് ഒരായിരം മുത്തം നല്കി.
കിണുങ്ങി ചിരിച്ചു ആയിശു എന്റെ മാറോടു ചേർന്ന് കിടന്നു,
'ഇപ്പോൾ ആരും ഇല്ലല്ലോ' ? ആയിശൂന്റെ ചെവിയിൽ ഞാൻ മെല്ലെ ചോദിച്ചു, ചെറു പുഞ്ചിരിയാൽ അവളെന്നെ നോക്കി.

ആരാ അത് ?  ചോദ്യം കേട്ടാണ് സ്ഥലകാലബോധം എനിക്ക് കിട്ടിയത്, തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത്  "നാണിതള്ളയെ ".
ഞാൻ അവരുടെ അടുത്തേക്ക് നീങ്ങി, കണ്ണിനു മുകളിൽ കൈ വെച്ച് അവർ എന്നെയൊന്നു നോക്കി. 'ഞാൻ തെക്കേതിലെ' മുഴുമിപ്പിക്കുന്നതിനു മുൻപേ അവർ പറഞ്ഞു, ആ മനസ്സിലായി, സായിപ്പുകുട്ടി ല്ലേ  ? വന്നുന്ന് അറിഞ്ഞു,  സുഖല്ലേ, ഇനി എന്നാ തിരിച്ചു പോക്ക്  ?.
ഇല്ല,  ഇനി പോകുന്നില്ല, കുറെ കാലമായില്ലേ, ഇനി നാട്ടിൽ തന്നെ കാണും . 
എന്നെ ഒന്ന് ഇരുത്തി നോക്കി മൂളി കൊണ്ട് നാണിതള്ള നടന്നു നീങ്ങി.
എങ്ങോട്ടാ  ? ഞാൻ തിരക്കി.


അകലെക്കൊന്നും അല്ല, മ്മടെ കാദെർന്റെ മോളെ അടുത്തേക്കാണ്, പാവം കുട്ടി, ഒറ്റക്കായില്ലേ, പടച്ചോന്റെ കയ്യിലല്ലേ എല്ലാം, നാണിതള്ള ഒന്ന് നെടുവീർപ്പിട്ടു,
ഓൻ നല്ലോനായിരുന്നു, ദൈവം അങ്ങനെയാ, നല്ലോരെ വേഗം അങ്ങട് വിളിക്കും.

കൂലിപ്പണിക്കാരൻ ആണെങ്കിലും അബു, ആയിശൂനെയും കുട്ടികളെയും പൊന്നു പോലെ ആയിരുന്നു നോക്കിയത്. അവൾക് രണ്ടാമതും ഗർഭം ഉണ്ടായ സമയം, എട്ടാം മാസമാണ്, വീട്ടിലേക്കു ആവശ്യമുള്ളതെല്ലാം വൈകിട്ടു ജോലി കഴിഞ്ഞു വരുമ്പോൾ അബുവിന്റെ തോളത്തെ ചാക്കിൽ ഉണ്ടാകും, വന്ന ശേഷം അബു തന്നെ എല്ലാം അതാതു സ്ഥലത്ത് എടുത്തു വെക്കും, ചെറു ചിരിയോടെ ആയിശു കൂടെ നിൽക്കും.
ഒരു ദിവസം പണി കഴിഞ്ഞു അങ്ങാടിയിൽ നിന്നും സാധനവും വാങ്ങി നടന്നു വരുന്ന അബുവിനെ ഒരു ടിപ്പർ ലോറി ഇടിച്ചു തെറിപ്പിച്ചു, സംഭവ സ്ഥലത്ത് വെച്ച് തന്നെ അബു എല്ലാരേയും വിട്ടു പോയി.
പൂർണ ഗർഭിണി ആയ ആയിശൂനു അത് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു,കുറെ ദിവസം ഊണും ഉറക്കവുമില്ലാതെ അവൾ അനങ്ങാതെ ഇതിരുന്നു, ഒരു ഭ്രാന്തിയെ പോലെ,  അല്ലാഹുവിന്റെ കൃപ കൊണ്ടു പ്രസവവും മറ്റും എങ്ങനെയോ കഴിഞ്ഞു, ഇപ്പോൾ വർഷം അഞ്ചു കഴിഞ്ഞിരിക്കുന്നു.
ഇപ്പോൾ അവളും കുട്ടികളും മാത്രമേ വീട്ടിലുള്ളൂ, കദെർ രണ്ടു കൊല്ലം മുൻപ് മരിച്ചു പോയി. 
ഇതും പറഞ്ഞു നാണിതള്ള ആയിശൂന്റെ വീട്ടിലേക്ക് കയറി.

ഞാൻ വീണ്ടും നാട്ടുവഴിയിലൂടെ പഴയ കൂട്ടുകാരുമായി ഒന്നിച്ചു കൂടിയിരുന്ന ആ ചെറിയ കുളത്തിനരികിലേക്ക് നടന്നു.


കോളേജ്  വിട്ടു വന്നപ്പോൾ ആണ് വീട്ടിൽ നിറയെ ബന്ധുക്കൾ, അമ്മാവന്മാരും ഉപ്പയുടെ അനിയന്മാരും ജേഷ്ടന്മാരും, 'എല്ലാവരും ഉണ്ടല്ലോ', ഞാൻ ചിരിച്ചു കൊണ്ടു പൂമുഖത്തേക്ക്‌ കയറി, അമ്മാവഎന്നെ രൂക്ഷമായി നോക്കി, ആരും ഒന്നും പറയുന്നില്ല. 'എന്താ' എന്ന് ഉമ്മയോട് ഇടം കണ്ണിട്ടു ചോദിച്ചു, ഉമ്മയും അവരെ പോലെ തന്നെ, എല്ലാവരുടെയും മുഖത്ത് ഒരു പോലെ ഗൗരവം. സംഗതി പന്തിയല്ല എന്ന്  ഞാൻ മനസ്സി പറഞ്ഞു,  പിന്നെ കൂടുതൽ ചോദിക്കാനോ പറയാനോ നില്ക്കാതെ ഞാൻ അകത്തേക്ക് നടന്നു.

'ഒന്ന് നിന്നെ, എന്താ ഇതിന്റെ അർഥം', മൂത്ത അമ്മാവന്റെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ എന്റെ ഉള്ളിൽ വെള്ളിടി വെട്ടി.
എന്റെ ആയിശു എനിക്ക് എഴുതിയ കത്തുകൾ ഉയരത്തി പിടിച്ചു കൊണ്ട് അമ്മാവൻ നിൽക്കുന്നു.
ഈ വക പരിപാടി ഒന്നും ഇവിടെ നടക്കില്ല, ഇന്നത്തോടെ നിർത്തികൊള്ളണം രണ്ടിന്റേയും അഭ്യാസം, ഓരോരോ തോന്നിവാസവുമായി നടന്നാൽ ഉണ്ടല്ലോ, കയ്യും കാലും തല്ലിയൊടിച്ചു മൂലക്കിടും, വലിയ ഒരു താക്കീത് തന്നു എല്ലാവരും പിരിഞ്ഞു.
പിന്നീടുള്ള ദിവസങ്ങൾ എന്റെ ആയിശൂനെ കാണാനോ മിണ്ടാനോ ഒന്നിനും കഴിയാത്ത വിധം ഞാൻ ബന്ധനസ്ഥനായി.
അമ്മാവന്മാരുടെ ഇടപെടൽ മൂലം എന്റെ പഠനം ബംഗലുരുവിലേക്ക് പറിച്ചു നട്ടു, പിന്നീടുള്ള നാലഞ്ചു കൊല്ലം പഠനം അവിടെ ആയിരുന്നു, ഇടയ്ക്കു വീട്ടിൽ വരുമ്പോൾ ആയിശൂനെ തിരഞ്ഞു ഞാൻ പോകും, പക്ഷേ അവളെ കാണാനോ സംസാരിക്കാനോ ഒന്നിനും എനിക്ക് കഴിഞ്ഞില്ല.
രണ്ടുമൂന്നു വർഷങ്ങൾക് ശേഷമാണ് എനിക്ക് എല്ലാം മനസ്സിലായത്.
എന്നെ ബംഗലുരുവിലേക്ക് പറഞ്ഞയച്ച ശേഷം അമ്മാവന്മാർ ആയിശൂന്റെ ബാപ്പയെ പോയി കണ്ടിരുന്നു എന്നും ശേഷം അവളുടെ പഠനം ഉമ്മാന്റെ വീട്ടിലേക്ക് മാറ്റി എന്നും, അത് കൊണ്ടാണ് എന്റെ ആയിശൂനെ പിന്നെ കാണാനോ സംസാരിക്കാനോ കഴിയാതെ പോയത്.  അങ്ങനെ ഒരു അന്തർനാടകം ഉണ്ടായി എന്നു അറിഞ്ഞ ശേഷം പിന്നെ ഞാൻ വീട്ടിലേക്ക് വന്നില്ല. സ്നേഹിച്ച പെണ്ണിനേയും, കൂട്ടുകാരേയും, എന്തിനേറെ പറയുന്നു എന്റെ നാടിനെ പോലും എന്നിൽ നിന്നകറ്റിയ എല്ലാവരോടും എനിക്ക് പകയായിരുന്നു, പഠനശേഷം ആരോടും പറയാതെ ഞാൻ അമേരിക്കയിലേക്ക് പോയി, എല്ലാത്തിൽ നിന്നും ഓരോളിച്ചോട്ടം.


'മോനിതുവരെ പോയില്ലേ' നാണിതള്ള ആയിശൂന്റെ വീട്ടിൽ നിന്നും തിരിച്ചു പോകുകയാണ്.

'ഇല്ല, പോകാൻ നില്ക്കുകയാണ്,' എന്നും പറഞ്ഞു ഞാൻ ഇരിക്കുന്ന കലുങ്കിൽ നിന്നും എണീറ്റു. പിന്നെ മെല്ലെ തിരിച്ചു നടന്നു.  പോകുമ്പോൾ ഞാൻ എന്റെ ആയിശുനെ അവിടെ ഒക്കെ നോക്കി, നാണി തള്ളയെ യാത്രയാക്കി ഉമ്മറത്തു തന്നെ അവളും കുട്ടികളും ഇരിപ്പുണ്ട്,  യാന്ത്രികമായി എന്റെ കാലുകൾ ആയിശൂന്റെ വീട്ടിലേക്കു തിരിഞ്ഞു, എന്നെ കണ്ടപ്പോൾ അവൾ എണീറ്റു,
' വരൂ' എന്നെ വീട്ടിലേക്ക് ക്ഷണിച്ചു, ഞാൻ കോലായിലേക്ക് കയറി, ഒരു കസേരയിൽ ഞാൻ ഇരുന്നു.  കുറെ സമയം പരസ്പരം ഒന്നുരിയാടാതെ ഞങ്ങൾ അങ്ങനെ നിന്നു, പിന്നെ ചായയെടുക്കാം എന്നും പറഞ്ഞു ആയിശു വീട്ടിനുള്ളിലേക്ക് പോയി.
ചായ കുടിക്കുന്നതിനിടയിൽ അവളും ഞാൻ വിശേഷങ്ങ
പങ്കു വെച്ചു, രണ്ടു പേരും വർഷങ്ങൾ കുറെ പിന്നിലേക്ക് പോയി, അമ്മാവന്മാർ സമ്മാനിച്ച വേദനയും ദുഖവും എല്ലാം ഒന്നിച്ചു പങ്കു വെച്ചു. ഞാൻ അവിവാഹിതൻ ആണ് എന്ന് പറഞ്ഞപ്പോൾ അവളിൽ ഒരു ഞെട്ടൽ ഉണ്ടായി.
നേരം ഇരുട്ടിയിരിക്കുന്നു, സമയം പോയതറിഞ്ഞില്ല രണ്ടു പേരും, പോകട്ടെ എന്നും പറഞ്ഞു ഞാൻ എണീറ്റു, പിന്നെ ഞാൻ ആയിശൂന്റെ കൈകളിൽ പിടിച്ചു.

വറ്റി വരണ്ട പാടത്തേക്കു മഴത്തുള്ളികൾ പെയ്തിറങ്ങിയ പോലെ, വർഷങ്ങൾ നീണ്ട പ്രണയത്തിന്റെ പരിസമാപ്തി പോലെ,  കുറെ സമയം ഞങ്ങൾ അങ്ങനെ നിന്നു.
പിന്നെ മെല്ലെ ഞാൻ ആയിശൂന്റെ കാതിൽ പറഞ്ഞു.
'വാ നമുക്ക് കുഞ്ഞിചോറും കൂട്ടാനും വെച്ചു കളിക്കാം'
സ്ഥലകാലബോധം വന്ന ആയിശു എന്റെ കൈ വിടുവിച്ചു പിന്നോട്ടു നീങ്ങി.  ഷോക്ക് അടിച്ച പോലെ, പിന്നെ വാതിൽ കട്ടിലിനോടു ചാരി കുട്ടികളെ തന്നോട് ചേർത്ത് പിടിച്ചു.
'ഇല്ല,  കുട്ടികൾ ഉണ്ട് ' ആയിശു പറഞ്ഞു.
ഞാൻ വീണ്ടും ആയിശൂന്റെ അടുത്തേക്ക് നീങ്ങി. അവളുടെ കാതിൽ ശബ്ദം താഴ്ത്തി പറഞ്ഞു.

'നമുക്കിവരെ ദുബായിലേക്ക് പറഞ്ഞയക്കാം'


പറഞ്ഞു തീർന്നതും ആയിശു പൊട്ടി ചിരിച്ചു,  കൂടെ ഞാനും,  വർഷങ്ങൾക്  ശേഷം.

18 comments:

  1. മുനീർഭായി തകർത്ത് കളഞ്ഞു കേട്ടോ
    തരികിട ടിപ്സില്നിന്നും ബാല്യകാല ഒര്മയിലേക്ക് നങ്ങളെ കൂട്ടികൊണ്ട് പോയതിനു
    ഇതു വായിക്കുമ്പോൾ ശരിക്കും ആയിഷ മുന്നിൽ വന്നു നില്ക്കുന്നതുപോലെ തോന്നി
    പഹയാ ജ്ജി ആള് കൊള്ളാമല്ലോ അന്നുമുണ്ട് നിനക്ക് തരികിട അല്ലെ ?
    ദുബായിലേക് പിള്ളാരെ പറഞ്ഞയച്ചു നീ കാര്യം സാധിച്ചല്ലോ,അത് അസ്സലായി

    ആശംസകൾ

    ReplyDelete
    Replies
    1. ജമാല്‍ ബായ് .. ആദ്യമായി ഒരു തരികിട നന്ദി ...
      ബാല്യ കാല ഓര്‍മകളെ ഉള്ളു എഴുതാന്‍..
      മലയാള സാഹിത്യത്തിനു ഒരു വലിയ മുതല്‍ കൂട്ട് ആകുമെങ്കില്‍ ഞാനായിട്ട് എന്തിനു മാറ്റി വെക്കണം എന്റെ സര്‍ഗാത്മക വൈധക്ത്യം " പോരെ ജമാല്‍ ജി " കൊള്ളാവുന്നിടത് കൊള്ളുമല്ലോ ?
      പിന്നെ ദുബായ് എന്നും എനിക്ക് ഒരു വീക്ക്നെസാ..:p

      Delete
  2. നല്ല ഓര്‍മ്മകള്‍ മനോഹരമായി പറഞ്ഞെടാ
    കൂടുതല്‍ അനുഭവങ്ങള്‍ പോന്നോട്ടെ
    ആശംസകളോടെ

    ReplyDelete
    Replies
    1. എന്നാലും അന്റെ അടുത്തേക്ക് എത്തില്ല പഹയാ .. ഞമ്മള് എലി നീ പുലി

      Delete
  3. അവസാനത്തെ ഫലിതം കറുത്തതായിപ്പോയി....
    വല്ലാതെ സങ്കടപ്പെടുത്തിക്കളഞ്ഞു..

    ReplyDelete
  4. മുത്തുചിപ്പി പോലൊരു കത്തിനുള്ളിൽ വന്നൊരു കിന്നാരം കിന്നരിച്ചു പാടുവാൻ ഉള്ളിനുള്ളിൽ നിന്നൊ....................

    ഹും പഹയാ

    ReplyDelete
    Replies
    1. തട്ടത്തിന്റെ മറയത്തല്ലെങ്കിലും എന്തിന്റെയോ മറയത് ആണ് എന്ന് മനസ്സിലായില്ലേ ഷാജു ..
      വന്നതും വായിച്ചതും അഭിപ്രായം പറഞ്ഞതും എല്ലാം ഒരു നല്ല അമലായി ഞാന്‍ സ്വീകരിച്ചിരിക്കുന്നു ..ബിഗ്‌ തരികിട നന്ദി

      Delete
  5. ithepppala ijjy amerkak poyeee

    ReplyDelete
  6. നന്നായിട്ടുണ്ട്..
    ചിലയിടത്തൊക്കെ പറഞ്ഞു തീര്ക്കാൻ ഒരു തിരക്ക് .പോലെ .. .. ഇനിയും നന്നാവാനുണ്ട്...
    എന്ന് വച്ച് മോശായില്ല ...

    തുടരട്ടെ എഴുത്ത്.
    നന്മകൾ.

    ReplyDelete
    Replies
    1. ആദ്യമായി വന്നു വായിച്ചതിനും അഭിപ്രായത്തിനും ഒരു വലിയ തരികിട താങ്ക്സ് ..
      കഥ ചുരുക്കണം ചുരുക്കണം എന്ന നിര്‍ദേശങ്ങളുടെ ഭാഗമായി ആണ് പറഞ്ഞു തീര്‍ക്കാന്‍ തിരക്ക് വന്നത് ..
      ഇപ്പോള്‍ ഒരു കാര്യം മനസ്സ്ലായി .. ചുരുക്കവുന്നത്തെ ചുരുക്കാവു . അല്ലാത്തത് നീണ്ടു തന്നെ കിടക്കട്ടെ എന്ന് ..

      Delete
  7. നന്നായിരിക്കുന്നു...ആശംസകൾ..

    ReplyDelete
  8. ആശാൻ ആളു കൊള്ളാമല്ലോ...............
    "വരവായി നീ ആയിശ................"

    ReplyDelete
  9. പറഞ്ഞും പാടിയും ഏറെ കേള്‍ക്കുന്ന കഥാതന്തു
    എങ്കിലും ചില പ്രയാഗങ്ങളിലൂടെ നന്നായി കഥ പറഞ്ഞു.

    ReplyDelete
    Replies
    1. നിസാരമായി കാണാതെ ഇവിടെ വന്നു പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതിനെ വായിച്ചതിനും അതിലേറെ വിലപ്പെട്ട അഭിപ്രായം പറയാന്‍ മനസ്സ് കാട്ടിയതിനും ഒരായിരം നന്ദി പറഞ്ഞു കൊള്ളട്ടെ ...

      Delete
  10. മുനീറിക്കാ....കലക്കി......

    ReplyDelete
  11. കഥ വായിച്ചു. അഭിപ്രായം നേരിട്ട് പറയുമ്പോള്‍ ദേഷ്യം അരുത്. സത്യസന്ധമായ അഭിപ്രായം. എഴുത്തില്‍ മറ്റുള്ളവരെ അനുകരിക്കരുത്. സ്വന്തമായ ശൈലി ഉണ്ടാക്കുക. കഥകള്‍ എങ്ങനെ പറയുന്നു എന്നതാണ് പ്രധാനം. ഈ കഥ ഒട്ടും ഇഷ്ടമായില്ലാ എന്ന് തുറന്നു തന്നെ പറയട്ടെ. വായിച്ചും കണ്ടും കണ്ടും അറിഞ്ഞും മടുത്ത ശൈലിയും അടിസ്ഥാനവും. പിന്നെ ആത്മാര്‍ഥമായി എഴുതുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ എന്താണ് എഴുതുന്നത്‌ എന്നുള്ളതിനെക്കുറിച്ചു നല്ലൊരു ബോധം ഉണ്ടാകുന്നതു ഇപ്പോഴും നല്ലത് ... ഉദാഹരണം : തേരട്ടയുടെ കർണപടം തുളക്കുന്ന കിരുകിരു ശബ്ദവും ;;;;;;; ഇത്രയും വലിയ ശബ്ദമുണ്ടാക്കുന്ന തേരട്ടയുടെ വലിപ്പം ആലോചിച്ചു ഞാന്‍ ഞെട്ടിപ്പോയി മുനീര്‍..! നല്ലൊരു എഴുത്ത് ഭാവിക്ക് ആശംസകള്‍ ..! തുറന്നു പറച്ചിലില്‍ പരിഭവം അരുത് ..!

    ReplyDelete
    Replies
    1. അംജദ് ബായ് ..
      തുറന്നു പറച്ചിലിന് ഒരായിരം താങ്ക്സ് ..
      പിന്നെ ദേഷ്യം അതിന്റെ ആവശ്യമില്ല , കാരണം ഓരോരുത്തര്‍ക്കും അവരവരുടെ കാഴ്ചപ്പാട് ഉണ്ടാകും , അത് രേഗപ്പെടുതുമ്പോള്‍ എന്തിനു ദേഷ്യം ..പിന്നെ ആരെയും അനുകരിക്കാന്‍ എനിക്ക് അങ്ങനെ ഒരാളില്ല , മനസ്സില്‍ തോന്നുന്നത് കുറിക്കുന്നു ..
      പിന്നെ ഇതൊന്നും ഒരു എഡിറ്റരുടെയോ മറ്റോ സഹായമില്ലാതെ എഴുതിയതാണ് ..
      പിന്നെ ഇത്തരം എഴുത്തില്‍ ഞാന്‍ തുടക്കക്കാരനും ആകുന്നു ..
      ഈ എളിയ എഴുത്തിനെ വായിച്ചതിനും ഒരു ഒന്നൊന്നര കമന്റ്‌ ഇട്ടു എന്റെ നെഞ്ഞിടിപ്പ്‌ കൂട്ടിയത്തിനും ഒരായിരം താങ്ക്സ് ..

      Delete
  12. ഇഷ്ടപ്പെടായ്കയില്ല ...ഇത്തരം എഴുത്തില്‍ തുടക്കക്കരനായത് കൊണ്ട് ഇനിയുള്ള എഴുത്തില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു,,,,,

    ReplyDelete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...